രണ്ടു വയസ്സുകാരിയ്ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടു വയസുകാരിയ്ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം നല്‍കും എന്ന് നാഷ്ണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യന്‍ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. വിമാന അപകടത്തില്‍ മരിച്ച കോഴിക്കോട് കുന്നമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണ് ഈ തുക നഷ്ടപരിഹാരമായി ലഭിയ്ക്കുക.

നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി കോടതി ഹര്‍ജി തീര്‍പ്പാക്കി. ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി ഷറഫുദ്ദീന്റെ മാതാപിതാക്കള്‍, ഭാര്യ ആമിന, മകള്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. അപകടത്തില്‍ ഭാര്യ ആമിനയ്ക്കും, മകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. രണ്ടുവയസുകാരിയുടെ നഷ്ടപരിഹാര തുകയില്‍ ഹര്‍ജിക്കാര്‍ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഹര്‍ജി സമര്‍പ്പിച്ച മറ്റുള്ളവരുടെ നഷ്ടപരിഹാരം തൃപ്തികരമല്ലെങ്കില്‍ കോടതിയെ സമീപിയ്ക്കാം എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Image courtesy : the news minute

spot_img

Related Articles

Latest news