ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്രയ്‌ക്ക് ഇന്ന് തുടക്കം ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

ക്നൗ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്രയ്‌ക്ക് ഇന്ന് തുടക്കം കുറിക്കും. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ എംവി ഗംഗാ വിലാസ്’ ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരമാണ് വാരണാസിയില്‍ നിന്നുള്ള ആഡംബര യാത്ര പിന്നിടുന്നത്. രവിദാസ് ഘട്ടില്‍ നിന്നാണ് കപ്പല്‍ പുറപ്പെടുന്നത്. 31 യാത്രക്കാര്‍ 50 സ്ഥലങ്ങളിലൂടെ 51 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര പുറപ്പെടും. ഇന്ത്യന്‍ ടൂറിസത്തിന്റെ പുതിയ ചുവടു വയ്പ്പാണിത്.

‘എംവി ഗംഗാ വിലാസ്’ എന്നാണ് പുതിയ കപ്പലിന്റെ പേര്. 3 മേല്‍ത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ജിം, സ്പാ സെന്റര്‍, ലൈബ്രറി എന്നിവയുമുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമുള്ള 31 യാത്രക്കാരുടെ സംഘമാണ് കപ്പലില്‍ യാത്ര ആരംഭിക്കുന്നത്. 31 യാത്രക്കാര്‍ക്കൊപ്പം 41 ജീവനക്കാരും കപ്പലിലുണ്ട്.

27 നദീതടങ്ങളിലൂടെ കപ്പല്‍ കടന്നു പോകും. ഇത് ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഇതെല്ലാം സാധ്യമാക്കിയത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള ഗംഗാ വിലാസ് പദ്ധതി കൂടുതല്‍ മത്സരം ക്ഷണിച്ചുവരുത്തുകയും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി സര്‍വാനന്ദ സോനോവാള്‍ പറഞ്ഞു.

spot_img

Related Articles

Latest news