ഒറ്റ രാത്രിയിൽ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമം; ‘സാത്താൻ’ അനീഷ് അറസ്റ്റിൽ

തൃശൂർ: വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ‘സാത്താൻ അനീഷ്’ എന്ന അനീഷ് ആണ് പിടിയിലായത്. ഒരു മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് മാള പള്ളിപ്രം സ്വദേശിയായ പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടിയത്.

നിരവധി കേസുകളിൽ പ്രതിയായ അനീഷ് ജൂലൈ 27 രാത്രി രണ്ട് സ്ത്രീകളെ ആക്രമിക്കുകയും പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോകുകയുമായിരുന്നു. സംഭവദിവസം രാത്രി പുത്തൻ ചിറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 53കാരിയുടെ വീട്ടിലെത്തിയ അനീഷ് വാതിൽ ബലമായി ചവിട്ടി തുറന്ന് സ്ത്രീയെ കടന്നു പിടിച്ചു. തട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാതെ വന്നതോടെയാണ് ഇയാൾ വാതിൽ ചവിട്ടി തുറന്നത്.
സ്ത്രീയുടെ ബഹളം കേട്ട് സമീപവാസികൾ എത്തിയതോടെ അനീഷ് ബൈക്കിൽ രക്ഷപ്പെട്ടു. ഈ രാത്രിയിൽ തന്നെയാണ് അനീഷ് മറ്റൊരു സ്ത്രീക്ക് നേരെ അതിക്രമം നടത്തിയത്.
പുത്തൻ ചിറയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിൽ അതിക്രമിച്ച് കയറി അടുക്കളയിൽ നിൽക്കുകയായിരുന്ന സ്ത്രീയെ കടന്ന് പിടിക്കുകയും കത്തിക്കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ബലപ്രയോഗത്തിനിടെ സ്ത്രീ രക്ഷപ്പെട്ട് വീടിന് സമീപത്ത് ഒളിച്ചിരുന്നു. പ്രതി വീട്ടിൽ നിന്നും പോയെന്ന് വ്യക്തമായ ശേഷമാണ് ഇവർ വീട്ടിൽ മടങ്ങിയെത്തിയത്.

സ്ത്രീയെ കത്തിക്കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അനീഷിൻ്റെ കൈവിരലിൽ പരിക്കേറ്റു. രണ്ട് സംഭവങ്ങളിലും അന്വേഷണം ആരംഭിച്ച പോലീസ് അന്വേഷണം വ്യാപകമാക്കിയതോടെ അനീഷ് ഒളിവിൽ പോയി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഒരു മാസത്തെ അന്വേഷണത്തിനിടെ അനീഷിനെ എറണാകുളത്ത് നിന്നും അനീഷിനെ പിടികൂടുകയായിരുന്നു. അങ്കമാലിയിൽ നിന്നും സ്വർണമാല പൊട്ടിച്ച കേസിൽ അനീസ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news