കേരളത്തിൽ കോൺഗ്രസ് – ലീഗ് – ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. ഇത് ബി.ജെ.പിക്ക് വോട്ട് വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഒ രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒറ്റപ്പാലത്തും മഞ്ചേശ്വരത്തും വോട്ട് കൂടാൻ കോ- ലീ – ബി സഖ്യം സഹായിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് വെളിപ്പെടുത്തി.
സിപിഎം അതിക്രമങ്ങള്‍ കൂടുതലുളള കണ്ണൂർ പോലെയുള്ള സ്ഥലങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി ഇത്തരം കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. പ്രാദേശിക തലത്തിലുളള ധാരണ നേതൃത്വത്തിന്‍റെ അനുമതിയോടെയായിരുന്നു. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്.
‘ഏതായാലും ജയിക്കാന്‍ പോണില്ല, എന്നാ പിന്നെ എന്തിനാ വോട്ടു കളയുന്നത്. കമ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കണം. എന്ന് പറഞ്ഞ് വോട്ട് ചെയ്ത ഒരു കാലഘട്ടമുണ്ടായിരുന്നു. അതു പഴയകാലം. ഇപ്പോള്‍ ബിജെപി വളര്‍ന്നു.’ ഒ രാജഗോപാല്‍ പറഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തിൽ അഡ്‌ജസ്റ്റ്മെന്റ് വേണ്ടി വരും. അഡ്‌ജസ്റ്റ്മെന്റ് നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും രാജഗോപാൽ പറയുന്നു.
സിപിഐ എമ്മും ബിജെപിയും തമ്മില്‍ ‘ഡീല്‍’ ഉണ്ടെന്ന ആര്‍ ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണ്. ആരോ പറയുന്നത് ബാലശങ്കര്‍ ഏറ്റുപറയുകയാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു.