കൊവിഡ് കാലത്ത് കോണ്‍ഗ്രസ് ഭരിച്ചിരുന്നെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ: എം എം മണി

ഇടുക്കി: ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വനാശമാണ് ഉണ്ടാവുകയെന്ന് മന്ത്രി എം എം മണി. കൊവിഡ് വന്നപ്പോള്‍ ആന്റണി എവിടെ ആയിരുന്നു എന്നും മന്ത്രി ചോദിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എ കെ ആന്റണിയേയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരേയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്.

ബി ജെ പി കോണ്‍ഗ്രസ്‌ സര്‍ക്കാരുകളെ അട്ടിമറിച്ചപ്പോള്‍ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെയുളള ആന്റണിക്ക് ഇടതു സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയെന്നും എം എം മണി ചോദിച്ചു. കൊവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടത്. കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ല. നേതാവായതിനാല്‍ ചുരുക്കം പേരുമാത്രം അങ്ങേര്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാല്‍ എല്ലാവരും കേള്‍ക്കില്ലെന്നും എല്‍ ഡി എഫിന് ഒപ്പം നില്‍ക്കുന്നവരും ഉണ്ടെന്നും എം എം മണി പറഞ്ഞു.

spot_img

Related Articles

Latest news