പ്രമേഹമുണ്ടെങ്കില്‍ കൃത്യമായി ചികിത്സ നടത്തണം, മറ്റൊരു മാരകരോഗത്തിന് ഇവരില്‍ സാദ്ധ്യത കൂടുതലെന്ന് കണ്ടെത്തല്‍: ഗവേഷണം നടന്നത് കേരളത്തില്‍

ലപ്പുഴ: പ്രമേഹ നിയന്ത്രണം ക്ഷയരോഗ സാദ്ധ്യതയും സങ്കീര്‍ണതകളും കുറയ്ക്കുമെന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ചീഫ് കണ്‍സള്‍ട്ടന്റും ശ്വാസകോശവിഭാഗം മേധാവിയുമായ ഡോ.കെ.വേണുഗോപാല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

 

സാധാരണക്കാരെ അപേക്ഷിച്ച്‌ പ്രമേഹരോഗികള്‍ക്ക് ക്ഷയരോഗ സാദ്ധ്യത മൂന്നിരട്ടിയാണ്. ടി.ബി ബാധിതരില്‍ 20 ശതമാനത്തിനും പ്രമേഹവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രമേഹബാധിതരില്‍ ടി.ബി വര്‍ദ്ധിക്കുന്നുണ്ടോയെന്ന പഠനം നടത്തിയത്. ചികിത്സാ ക്യാമ്ബുകളില്‍ പങ്കെടുത്ത 166 പ്രമേഹ രോഗികളിലായിരുന്നു പഠനം. അഞ്ച് വര്‍ഷത്തിലധികം പ്രമേഹ ബാധിതരും ദീര്‍ഘനാളായി ചികിത്സ തുടരുന്നവരുമായ രോഗികളില്‍ 4 മുതല്‍ 8 ശതമാനം പേരില്‍ മാത്രമാണ് ടി.ബി കണ്ടെത്തിയത്. ഈ മാസം രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടക്കുന്ന ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തില്‍ ഗവേഷണഫലം അവതരിപ്പിക്കും.

ഗവേഷണം കടമ്ബ

മെഡിക്കല്‍ കോളേജുകളില്‍ ഗവേഷണത്തിന് കോടികളുടെ സാമ്ബത്തിക സഹായമുണ്ടെങ്കിലും ജനറല്‍ ആശുപത്രികള്‍ക്ക് ഇതു ലഭിക്കാറില്ല. അതുകൊണ്ട് അപൂര്‍വമായാണ് ജനറല്‍ ആശുപത്രികളില്‍ ഗവേഷണം നടക്കുന്നത്. ഈ പ്രതിസന്ധികള്‍ മറികടന്ന് കേരളത്തില്‍ നിന്ന് 39 ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയതലത്തിലും 23 പ്രബന്ധങ്ങള്‍ അന്തര്‍ദേശീയ തലത്തിലും അവതരിപ്പിക്കാന്‍ ഡോ.വേണുഗോപാലിന് സാധിച്ചിട്ടുണ്ട്.ഗവേഷണ പഠനത്തിന് വിധേയമായത്: 166 പ്രമേഹ രോഗികള്ക്ഷയരോഗ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചവര്‍: 35 പേര്‍മന്‍ വര്‍ഷങ്ങളില്‍ ക്ഷയരോഗം കണ്ടെത്തിയത്: 4 പേര്പുതുതായി ആരുമില്ല

”ടി.ബി രോഗികളില്‍ പ്രമേഹബാധിതരുടെ നിരക്ക് കൂടുതലാണ്. പ്രമേഹരോഗികള്‍ക്ക് ടി.ബി പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. നിലവില്‍ നടത്തിയ പഠനപ്രകാരം, പ്രമേഹത്തിന് കൃത്യമായ ചികിത്സയും മേല്‍നോട്ടവും നടത്തുന്നവരില്‍ ക്ഷയരോഗ സാദ്ധ്യത കുറവാണ്”-

spot_img

Related Articles

Latest news