വിവാദചിത്രം ‘കാനിബല്‍ ഹോളോകോസ്റ്റ്’ സംവിധായകന്‍ റുജെറോ ഡിയോഡാറ്റോ അന്തരിച്ചു

ഹൊറര്‍ ചിത്രം കാനിബല്‍ ഹോളോകോസ്റ്റിലൂടെ വിവാദ നായകനായി മാറിയ ഇറ്റാലിയന്‍ സംവിധായകന്‍ റുജെറോ ഡിയോഡാറ്റോ അന്തരിച്ചു.

83 വയസായിരുന്നു.

6 പതിറ്റാണ്ടു നീണ്ടുനിന്ന കരിയറിലെ ഡിയോഡാറ്റോ നിരവധി സിനിമകളും ടിവി ഷോകളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അവയൊന്നും കാനിബല്‍ ഹോളോകോസ്റ്റ് പോലെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ചിത്രത്തിലെ ഹൈപ്പര്‍ റിയലിസ്റ്റിക് രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സിനിമയ്ക്കുവേണ്ടി ഡിയോഡാറ്റോ മൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കി എന്നാരോപിച്ചാണ് രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്.

1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പറയുന്നത് സൗത്ത് അമേരിക്കന്‍ കാടുകളില്‍ നടക്കുന്ന മൃഗബലിയെക്കുറിച്ചാണ്. ചിത്രത്തിനുവേണ്ടി പ്രദേശത്തെ അഭിനേതാക്കളെക്കൊണ്ട് യഥാര്‍ത്ഥ മൃഗബലി നടത്തിച്ചു എന്നായിരുന്നു ആരോപണം. ഇതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റിലാവുകയും വിചാരണചെയ്യപ്പെടുകയും ചെയ്തു. 50ല്‍ അധികം രാജ്യങ്ങളില്‍ സിനിമ നിരോധിച്ചു.

spot_img

Related Articles

Latest news