ഭര്‍ത്താവിന്റെ മൊഴിയില്‍ പൊരുത്തക്കേട്, നടിയുടെ മരണത്തില്‍ ദുരൂഹത

ജാര്‍ഖണ്ഡ് ചലച്ചിത്രതാരം ഇഷാ ആല്യ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്.സിനിമ നിര്‍മാതാവും ഭര്‍ത്താവുമായി പ്രകാശ് കുമാറിന്റെ മൊഴിയില്‍

സിനിമ നിര്‍മാതാവായ ഭര്‍ത്താവ് പ്രകാശ് കുമാര്‍, 3 വയസ്സുകാരിയായ മകള്‍ക്കുമൊപ്പം റാഞ്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു കാറില്‍ സഞ്ചരിക്കുന്നതിനിടെ ഇന്നലെ രാവിലെ 6നാണ് സംഭവമുണ്ടായത്. ഹൗറ ജില്ലയില്‍ ദേശീയപാതയിലുള്ള മഹിശ്രേഖ പാലത്തില്‍ പ്രകാശ് കുമാര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിക്ക് വെടിയേല്‍ക്കുന്നത്. മുറിവേറ്റ റിയയെ കാറില്‍ കയറ്റി 3 കിലോമീറ്റര്‍ ഓടിച്ച പ്രകാശ് കുമാര്‍, നാട്ടുകാരുടെ സഹായത്തോടെ ഉലുബേരിയയിലെ എസ്‌സിസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രകാശ് കുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണു പ്രകാശ് പറയുന്നത്. കാര്‍ നിര്‍ത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചക്കാര്‍ കാത്തുനിന്നതിലും ദുരൂഹതയുണ്ട്. ഇവര്‍ കാറിനെ പിന്‍തുടര്‍ന്നതായും സൂചനയില്ല. ഒരുപാട് യാദൃച്ഛികതകള്‍ ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാന്‍ പ്രയാസമാണെന്നും പൊലീസ് വിശദീകരിക്കുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കൂടുതല്‍ വ്യക്തത കിട്ടുമെന്നാണു കരുതുന്നത്പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് പറയുന്നത്

spot_img

Related Articles

Latest news