കണ്ണൂരിൽ 9-ാം ക്ലാസുകാരൻ സഹപാഠിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു, 11 പെൺകുട്ടികൾ കൂടി ഇരകൾ, പിന്നിൽ ലഹരി മാഫിയയെന്ന് പോലീസ്

കണ്ണൂർ: ഒൻപതാം ക്ലാസുകാരൻ സഹപാഠിക്ക് മാരക സിന്തറ്റിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. സൗഹൃദം നടിച്ചു പതിനൊന്നോളം പെൺകുട്ടികളെയാണ് 15 വയസുകാരൻ വലയിലാക്കിയത്. കണ്ണൂർ കക്കാട് കേന്ദ്രീകരിച്ചാണ് 15 വയസുകാരന് സിന്തറ്റിക്ക് മയക്കുമരുന്ന് ലഭിച്ചതെന്നാണ് സൂചന. കണ്ണൂർ നഗരത്തിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി കണ്ണൂർ എസിപിയെ സമീപിച്ചത്. പോലിസ് നടത്തിയ അന്വേഷണത്തിലാണ് 15 വയസുകാരനെ പിടികൂടിയത്. പെൺകുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിനു നൽകിയ ഇൻസ്റ്റഗ്രാം വീഡിയോയും വാട്ട്സ് ആപ്പ് ചാറ്റുകളും തെളിവായി ലഭിച്ചതിനെ തുടർന്ന് പോലീസ് 15 വയസുകാരനെ അറസ്റ്റു ചെയ്യുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടി അപ്പോൾ വയനാട് ജുവനൈൽ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്.

*സൗജന്യമായി മയക്കുമരുന്ന് ഉപയോ​ഗം

പ്രണയം നടിച്ചാണ് 15 വയസുകാരൻ പെൺകുട്ടിയെ വലയിൽ വീഴ്ത്തിയത്. തുടർന്ന് സൗജന്യമായി മയക്കുമരുന്ന് ഉപയോഗിക്കാൻ നൽകുകയായിരുന്നു. കണ്ണൂർ തോട്ടട ബീച്ച്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പയ്യാമ്പലം തുടങ്ങിയസ്ഥലങ്ങളിൽ കൊണ്ടുപോയാണ് കൊക്കെയ്ൻ, എൽ.‌എസ്.ഡി സ്റ്റാംപ് , കഞ്ചാവ് തുടങ്ങിയവ നൽകിയത്. ഇതോടെ പഠനത്തിൽ അതിമിടുക്കിയായ പെൺകുട്ടിയുടെ ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങി. മയക്കുമരുന്നിന് അടിമയായ പെൺകുട്ടിയെ ഇവ വേണമെങ്കിൽ ശാരീരികമായി വഴങ്ങാൻ പ്രേരിപിച്ചു.

*ലൈം​ഗിക ചൂഷണവും

മയക്കുമരുന്ന് നൽകുന്നതിനായി പെൺകുട്ടിയെ പല തവണലൈംഗിക ചൂഷണത്തിനിരയാക്കുകയും പിന്നീട് ചവിട്ടുകയും അടിക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് 15 വയസുകാരൻ പെൺകുട്ടിയുമായി അകലാൻ തുടങ്ങിയതോടെയാണ് പ്രണയ നൈരാശ്യത്താൽ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതോടെയാണ് വൈകിയെങ്കിലും രക്ഷിതാക്കൾ വിവരമറിഞ്ഞത്. പെൺകുട്ടി ലഹരിക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടെ കണ്ണൂർ അസി. സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയതോടെ പോലീസ് അതിവേഗം അന്വേഷണമാരംഭിച്ചു.ഇതിനിടെയിൽ 15 വയസുകാരന്റെ സഹോദരനും നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതിയായ സുഹൃത്തും പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ അയച്ചു നൽകി പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി. പോലീസ് ഇടപെട്ടതോടെയാണ് ഇവർ പിൻവലിഞ്ഞത്. തങ്ങളുടെ മകളെ മയക്കുമരുന്ന് നൽകി ലൈംഗീകമായും മാനസികമായും പീഡിപ്പിച്ചതായി കുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാം വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് കുട്ടിയെ പ്രണയം നടിച്ചു വലയിൽ വീഴ്ത്തിയത്. സൗജന്യമായി മയക്കുമരുന്ന് ആദ്യം ഉപയോഗിക്കാൻ നൽകി പിന്നീട് പണത്തിന് ആവശ്യപ്പെടുകയായിരുന്നു. ഈ കാര്യം തെളിവുകൾ സഹിതം പോലീസിന് പരാതി നൽകിയിട്ടുണ്ട്. പണം ലഭിക്കാത്തതിനെ തുടർന്നാണ് കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യാൻ തുടങ്ങിയതെന്നും രക്ഷിതാവ് പറയുന്നു. ഇതുപോലെ ഒട്ടേറെ പെൺകുട്ടികളെ വലയിൽ വീഴ്ത്തിയതായി മനസിലായിട്ടുണ്ട്. രക്ഷിതാക്കൾ ഈ കാര്യത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ കുട്ടികളുടെ ജീവിതം കൈവിട്ടു പോകുമെന്നും അനുഭവസ്ഥനായ രക്ഷിതാവ് പറഞ്ഞു.

www.mediawings.in

spot_img

Related Articles

Latest news