അഞ്ചു ദിവസത്തിനകം മരിച്ചത് 73 പേർ; മലപ്പുറം ജില്ലയിൽ കോവിഡ് മരണ നിരക്ക് ആശങ്കാജനകം

മലപ്പുറം- കോവിഡ് മരണങ്ങളുടെ കാര്യത്തിൽ മലപ്പുറം ജില്ലയിൽ സ്ഥിതി ആശങ്കാ ജനകം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ നിരവധി പേർക്കാണ് ഈ രോഗംമൂലം ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ അഞ്ചു ദിവസത്തിനകം 73 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ കാണിക്കുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും വർധിച്ച മരണ നിരക്ക് ഗൗരവമായെടുക്കുന്നില്ല.

ജൂൺ 15 നും 19 നും ഇടയിലുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ദിവസം തോറും ശരാശരി 14 പേർ കോവിഡ് രോഗബാധിതരായി മരിക്കുന്നുണ്ട്. ജൂൺ 16 നാണ് ജില്ലയിൽ കോവിഡ് മരണങ്ങൾ 1000 കടന്നത്. ആയിരത്തിലധികം പേർ മഹാമാരിമൂലം ഒരു ജില്ലയിൽ മാത്രം മരിച്ചെന്നിരിക്കെ അക്കാര്യം ഗൗരവമായി എടുക്കാതെ രോഗബാധിതർ മൂന്നു ലക്ഷം കടന്നെന്ന വാർത്തയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പുറത്തു വിട്ടത്. മരണ സംഖ്യ 1000 കടന്നതും രോഗബാധിതർ മൂന്നു ലക്ഷം കടന്നതും ഒരേ ദിവസമായിരുന്നു.

ജില്ലയിൽ ജൂൺ 16 വരെ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,04,406 പേരായിരുന്നു. അന്നു വരെ മരിച്ചവരുടെ എണ്ണം 1038 ആയിരുന്നു. നാലു ദിവസങ്ങൾക്ക് ശേഷം ഇന്നലെ വരെയുള്ള മരണ സംഖ്യ 1056 ആണ്. രോഗമുക്തരുടെ എണ്ണം 3,10,534 പേരാണ്. ജില്ലയിൽ ഇന്നലെ 1,282 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 1,560 പേർ രോഗവിമുക്തരായി.

രോഗബാധ സ്ഥിരീകരിച്ചവരിൽ 1,248 പേർ രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 14 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളിൽനിന്ന് ജില്ലയിൽ തിരിച്ചെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 17 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 34,464 പേർ ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നു. 10,648 പേരാണ് ചികിത്സയിലുള്ളത്.

spot_img

Related Articles

Latest news