‘വാക്സിനേഷനില്ല ആഹാരമില്ല’: ക്യൂബൻ ജനത തെരുവില്‍

ക്യൂബ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം വലയുന്ന ക്യൂബയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഇതിനു മുന്‍പ് കാണാത്തതു പോലെയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ ഉള്ളതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ചില പ്രകടനക്കാര്‍ ‘സ്വേച്ഛാധിപത്യക്കാര്‍ ഇറങ്ങുക’ എന്നും ‘ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം’ എന്നും ആക്രോശിക്കുന്നു. അല്‍ ജസീറയും റോയിട്ടേഴ്സും ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ആഹാരത്തിനും വാക്സിനേഷനും വേണ്ടിയാണ് ജനത തെരുവില്‍ ഇറങ്ങിയതെന്നാണ് സൂചന.

ഹവാനയുടെ തെക്കുപടിഞ്ഞാറായി 50,000 ത്തോളം ആളുകള്‍ താമസിക്കുന്ന സാന്‍ അന്റോണിയോ ഡി ലോസ് ബാനോസില്‍ ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ പ്രധാനമായും യുവാക്കള്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനലിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ പറയുന്നു.

‘ഞങ്ങള്‍ ഭയപ്പെടുന്നില്ല,’ ചിലര്‍ പറഞ്ഞു. പ്രധാനമായും ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങളില്‍ ഉള്ള നിരാശയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത കുറഞ്ഞതും ജനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയുമാണ് യുവാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും മറ്റുള്ളവരെ ബാറ്റണ്‍ കൊണ്ട് അടിക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ‘സ്വാതന്ത്ര്യം വേണം ‘ എന്ന് ചൊല്ലുന്ന ആയിരക്കണക്കിന് ആളുകള്‍ നഗരമധ്യത്തില്‍ ഒത്തുകൂടി മാര്‍ച്ച്‌ ചെയ്യുമ്പോൾ പോലീസും നേരിട്ട് നേരിടാന്‍ ശ്രമിച്ചില്ല.

‘ഡയസ്-കാനല്‍ പടിയിറങ്ങുക’ എന്ന അവരുടെ ആക്രോശം ‘ഫിഡല്‍’ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച സര്‍ക്കാര്‍ അനുയായികളുടെ ഗ്രൂപ്പുകളെ മുക്കിക്കൊന്നു. കൊറോണ വാക്സിനും മരുന്നുകളും ആഹാരവും ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.

spot_img

Related Articles

Latest news