പൾസ് പോളിയോ നാളെ

30/1/2021
5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്ക്ക് നാളെ പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കും. ഈ വര്ഷത്തെ പള്സ് പോളിയോ ഇമ്മ്യൂണൈസേഷന് പരിപാടി കര്ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്ഗനിര്ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്ഗ നിര്ദേശങ്ങള് പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു.
24,690 ബൂത്തുകള് വഴിയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുന്നത്. കോവിഡ് പ്രതിരോധ സാമഗ്രികള് എല്ലാ ബൂത്തുകളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പോളിയോ വാക്സിന് എടുക്കാന് വരുന്നവരും ബൂത്തിലുള്ളവരും മാര്ഗ നിര്ദേശങ്ങള് കര്ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ബൂത്തുകളിലുള്ള എല്ലാ വാക്സിനേറ്റര്മാരും എന് 95 മാസ്‌ക്, ഫേസ് ഷീല്ഡ്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. ഇന്ഫ്ലുവന്സ പോലുള്ള രോഗങ്ങള്, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള് ഉള്ളവരെ പള്സ് പോളിയോ ഇമ്മ്യൂണൈസേഷന് പ്രവര്ത്തനങ്ങള്ക്ക് നിയോഗിക്കരുതെന്നും നിര്ദ്ദേശിച്ചിട്ടുണ്ട്. ഓരോ കുട്ടിക്കും വാക്സിന് കൊടുക്കുന്നതിനു മുമ്പും കൊടുത്തതിനു ശേഷവും വാക്സിനേറ്റര് കൈകള് അണുവിമുക്തമാക്കേണ്ടതാണ്.
കോവിഡ് നിരീക്ഷണത്തില് ആരെങ്കിലും വീട്ടില് ഉണ്ടെങ്കില് ആ വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷം പോളിയോ തുള്ളി മരുന്ന് നല്കേണ്ടതാണ്. കോവിഡ് പോസിറ്റീവായ ആളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവ് ആയതിനുശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നല്കാവുന്നതാണ്. അഞ്ചുവയസില് താഴെയുള്ള കോവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവായി നാല് ആഴ്ചയ്ക്ക് ശേഷം മാത്രമേ പോളിയോ തുള്ളിമരുന്ന് നല്കാവൂ.
മീഡിയ വിങ്സ്
spot_img

Related Articles

Latest news