സേലം : സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വിവാഹ ക്ഷണക്കത്തിലെ വധൂ വരന്മാരുടെ പേരുകൾ ആണ് മമത ബാനർജിയും സോഷ്യലിസവും. സാക്ഷികളായി രണ്ടു പേർ; കമ്മ്യൂണിസവും പിന്നെ ലെനിനിസവും. സേലം സ്വദേശിയായ സോഷ്യലിസത്തിന്റെ സഹോദരന്മാർ ആണവർ.
ജന്മം കൊണ്ടും കർമ്മം കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ് ഇവരുടെ പിതാവ് മോഹൻ. മൂത്ത മകൻ കമ്മ്യൂണിസം അഭിഭാഷകനാണ്. പിതാവ് മോഹന്റെ നിർദ്ദേശം അനുസരിച്ചു കമ്മ്യൂണിസത്തിന്റെ മകന്റെ പേര് മാർക്സിസം എന്നുമാണ്.
കേൾക്കുന്നവർക്ക് അല്പം ബുദ്ധിമുട്ടു ഉണ്ടെങ്കിലും പേരിനുടമകൾക്ക് സന്തോഷവും അഭിമാനവുമാണ്. സേലം ജില്ലാ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാരവാഹികളും പ്രവർത്തകരുമാണ് അച്ഛനും മക്കളും. പരമ്പരാഗതമായി ഒരു കമ്മ്യൂണിസ്റ് കുടുംബമാണെന്നാണ് മോഹന്റെ അവകാശവാദം. വിവാഹത്തിന് കാർമികത്വം വഹിച്ചത് സിപിഎം ന്റെ സംസ്ഥാന സെക്രട്ടറി മുതരാശനും .
എന്നാൽ വധു മമതാ ബാനർജിയുടെ കുടുംബം കോൺഗ്രസ്സ് അനുഭാവികളാണ്. 20 വർഷം മുൻപ് അവൾ ജനിച്ചപ്പോൾ, കോൺഗ്രസ് നേതൃത്വത്തിലെ ശക്തമായ വനിതാ സാന്നിധ്യം മമത ബാനർജിയുടെ പേരാണ് നൽകിയത്.