തൃശൂരിൽ ആദിവാസി വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

തൃശൂർ: ചിമ്മിനിയില്‍ നായയുടെ കടിയേറ്റ ആദിവാസി വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ മാധവൻ്റെ ഭാര്യ പാറുവാണ് (60) മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മാസം എട്ടിനാണ് പാറുവിനെ നായ കടിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സംഘത്തിലുണ്ടായിരുന്ന പാറുവിനെ ചിമ്മിനിക്കാട്ടിലെ ആനപ്പോര് വെച്ചാണ് ഇവരുടെ കൂടെയുണ്ടായ നായയുടെ കടിയേറ്റത്. ചുണ്ടിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് പറഞ്ഞത്. തുന്നലിട്ട് മടങ്ങിയ ശേഷം 10 ദിവസം കഴിഞ്ഞ് ഇവർ ഡിസ്പൻസറിയിലെത്തി തുന്നൽ വെട്ടിയിരുന്നു.

10 ദിവസം മുൻപ് കാട്ടിലേക്ക് പോയ പാറു കഴിഞ്ഞദിവസം വായിൽ നിന്ന് പതയും നുരയും വന്ന് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പാറുവിനെ പ്രത്യേക സെല്ലിൽ ചികിത്സ നൽകുകയായിരുന്നു. പാറുവിനെ കടിച്ച നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാട്ടിലേക്ക് പോയ പാറുവിൻ്റെ കൂടെ മകൻ സുരേഷ്, ആനപ്പാന്തം കോളനിയിലെ രാമൻ, വാസു എന്നിവരും ഉണ്ടായിരുന്നു.

spot_img

Related Articles

Latest news